Malayalam riddles with answers
How malayalam riddles with answers enhance our logical thinking ?
Malayalam riddles with answers enhance logical thinking. It sharpens our critical and analytical skills.
കടങ്കഥകൾ
- ആനയ്ക്കും നിലയില്ല പാപ്പാനും നിലയില്ല
അമ്പാടിക്കണ്ണന് അരയോളം വെള്ളം
ഉത്തരം : തവള
- ആനയിലുണ്ട് ചേനയിലില്ല
ഇമയിലുണ്ട് ഇഷ്ട്ടത്തിലില്ല
രണ്ടക്ഷരമുള്ള ഞാനാര് ?
ഉത്തരം : ആമ
- ആനയെക്കാണാൻ വെളിച്ചമുണ്ട്
വിളക്കുകൊളുത്താൻ തീയില്ല
ഉത്തരം : ടോർച്ച്
- ഉണ്ടാക്കുന്നവർ ഉപയോഗിക്കുന്നില്ല
ഉപയോഗിക്കുന്നവൻ അറിയുന്നില്ല
ഉത്തരം : ശവപ്പെട്ടി
- എല്ലാം തിന്നും എല്ലാം ദഹിക്കും
വെള്ളം കുടിച്ചാൽ ചത്തുപോകും
ഉത്തരം : തീ
- എന്നെ തൊട്ടുകൂട്ടും പക്ഷെ സദ്യക്കെടുക്കില്ല
ഉത്തരം : കാൽക്കുലേറ്റർ
- ഒരമ്മ നേരം വെളുത്താൽ
വീടിനുചുറ്റും ഓടി നടക്കും
പിന്നെ ചെന്നൊരു മുക്കിലിരിക്കും
ഉത്തരം : ചൂല്
- ഓടും കുതിര ചാടും കുതിര
വെള്ളം കണ്ടാൽ നിൽക്കും കുതിര
ഉത്തരം : ചെരുപ്പ്
- നാലുകാലുള്ള നങ്ങേലിപ്പെണ്ണിനെ
കോലുനാരായണൻ കട്ടോണ്ടുപോയി
ഉത്തരം : പാമ്പ് തവളയെ പിടിക്കുന്നു
- വില്ലനാണ് പക്ഷെ ഞാണില്ല കെട്ടാൻ
അമ്പല്ല പെയ്യുന്നതായിരം തുള്ളി
ഉത്തരം : മഴവില്ല്
- കരടിയിലുണ്ട് കുതിരയിലില്ല
ഉഴുന്നിലുണ്ട് ഉലുവയിലില്ല
ജനതയിലുണ്ട് ജനങ്ങളില്ല
മൂന്നക്ഷരമുള്ള ഞാനാര്
ഉത്തരം : കഴുത
- അമ്മ പെറ്റതെല്ലാം കറുത്ത പട്ടാളം
ഉത്തരം : കട്ടുറുമ്പ്
- അറിവയ്ക്കും മുമ്പേ കറിവയ്ക്കും
ഉത്തരം : ചീര
- അനേകം മതിൽകെട്ടി
അകത്തൊരു വെള്ളിവടി
ഉത്തരം : വാഴപ്പിണ്ടി
- അങ്ങോട്ടോടും ഇങ്ങോട്ടോടും
നേരെനിന്ന് സത്യം പറയും
ഉത്തരം : ത്രാസ്
- അങ്ങോട്ടും ഇങ്ങോട്ടും സംബന്ധം
വീട്ടമ്മക്ക് നിർബന്ധം
ഉത്തരം : വാതിലിന്റെ സാക്ഷ
- അടിയിൽ വട്ടക്കിണ്ണം മേലെ പച്ചപ്പന്തൽ
ഉത്തരം : ചേന
- ആയിരം കിളികൾക്ക് ഒറ്റക്കൊക്ക്
ഉത്തരം : വാഴക്കുല
- ആയിരം കണ്ണുള്ളവൻ ചന്തയ്ക്കുപോയി
ഉത്തരം : വല
- ഇല്ലിമേലായിരം പല്ലിമുട്ട
ഉത്തരം : നെല്ലിക്ക
- ഉടുതുണിയില്ലാത്തവൻ കുടചൂടി നിൽക്കുന്നു
ഉത്തരം : തെങ്ങ്
- ഉരുട്ടാം പിരട്ടാം എടുക്കാൻ വയ്യ
ഉത്തരം : കണ്ണ്
- എങ്ങും തിങ്ങിനടക്കും
ആർക്കും പിടികൊടുക്കില്ല
ഉത്തരം : കാറ്റ്
- ഒരാൾക്ക് തലയിലും കാലിലും തൊപ്പി
ഉത്തരം : ഉലക്ക
- കോലിനോട് പറഞ്ഞാൽ
കോളാമ്പി ഏറ്റുപറയും
ഉത്തരം : ഉച്ചഭാഷിണി

- കാലുണ്ട് നടക്കില്ല
കയ്യുണ്ട് വിരലില്ല
മെയ്യുണ്ട് തലയില്ല
ഉത്തരം : കസേര
- തിന്നില്ല കുടിക്കില്ല, തല്ലാതെ മിണ്ടില്ല
ഉത്തരം : ചെണ്ട
- തിരിതെറുത്തു തിരിക്കുപുറത്തു മുട്ടയിട്ടു
ഉത്തരം : കുരുമുളക്
- പൂക്കില്ല കായ്ക്കില്ല വെട്ടിയാൽ തളിർക്കും
ഉത്തരം : തലമുടി
- പിടിച്ചാൽ പിടികിട്ടില്ല,
വെട്ടിയാൽ വെട്ടേൽക്കില്ല
ഉത്തരം : വെള്ളം
- മൂന്ന് കണ്ണ്, ഒന്നേ തുറക്കൂ
അതിൽക്കൂടി കരയാനേ കഴിയൂ
കാണാൻ വയ്യ
ഉത്തരം : തേങ്ങ
- രണ്ട് സുന്ദരികൾ ഒരുമിച്ചേ കരയൂ
ഉത്തരം : കണ്ണ്
- വെള്ളത്തിലിട്ടാൽ നനയില്ല
വെയിലത്തിട്ടാൽ വാടും
ഉത്തരം : ചേമ്പില
- വെളുത്ത റോഡിലൂടെ
കറുത്ത കാറോടുന്നു
ഉത്തരം : കണ്ണ്
- പുലിയുണ്ടതിന്മേൽ, പുകയുണ്ടതിന്മേൽ
ഇലയുണ്ടതിന്മേൽ തീയുണ്ടതിന്മേൽ
കലയുണ്ടതിന്മേൽ കലിയുണ്ടതിന്മേൽ
ആരോഗ്യഹാനിക്ക് വകയുണ്ടതിന്മേൽ
ഉത്തരം : പുകവലി
- നാരികളെന്നെ മുടിയിൽ വയ്ക്കും
ദേവകൾ തന്നുടെ മടിയിലിരുത്തും
പൂമ്പാറ്റയിലും നിലാവിലുമുണ്ട് ഞാൻ
പറയൂ രണ്ടക്ഷരമെൻനാമം
ഉത്തരം : പൂവ്
- അകത്തിരുന്നു പുറത്തേക്ക് തല നീട്ടി
ഉത്തരം : ആമ
- അകത്തുരോമം പുറത്തിറച്ചി
ഉത്തരം : മൂക്ക്
- ആകാശത്തെത്തുന്ന തോട്ടി
ഉത്തരം : കണ്ണ്
- അടി മുള്ള്, നടു കാട്, തല പൂവ്
ഉത്തരം : കൈതച്ചക്ക
- ആനകേറാ മല, ആടുകേറാ മല
ആയിരം കാന്താരി പൂത്തിറങ്ങി
ഉത്തരം : നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം
- അമ്മയെക്കുത്തി മകൻ മരിച്ചു
ഉത്തരം : തീപ്പെട്ടിക്കൊള്ളി
- വായില്ല നാക്കുണ്ട്
നാക്കിൽ പല്ലുണ്ട്
ഉത്തരം : ചിരവ
- വട്ടത്തിൽ ചവിട്ടിയാൽ നീളത്തിലോടും
ഉത്തരം : സൈക്കിൾ
- മുള്ളിനുള്ളിലെ സുന്ദരിക്കുട്ടി
ഉത്തരം : റോസാപ്പൂവ്
- മുള്ളുണ്ട് മുരിക്കല്ല
കയ്പ്പുണ്ട് കാഞ്ഞിരമല്ല
ഉത്തരം : പാവയ്ക്ക
- മുറ്റത്തെ ചെപ്പിനടപ്പില്ല
ഉത്തരം : കിണർ
- മണ്ണിനടിയിൽ പൊന്നമ്മ
ഉത്തരം : മഞ്ഞൾ
- മുക്കണ്ണൻ ചന്തയ്ക്കു പോയി
ഉത്തരം : തേങ്ങ
- പിടിച്ചാൽ ഒരു പിടി
അരിഞ്ഞാൽ ഒരു മുറം
ഉത്തരം : ചീര
- കാള കിടക്കും കയറോടും
ഉത്തരം : മത്തനും അതിന്റെ വള്ളിയും
- ഒരു കുപ്പിയിൽ രണ്ടെണ്ണ
ഉത്തരം : മുട്ട
- പൊടിയിട്ട് വടിയായി
ഉത്തരം : കുറ്റിപ്പുട്ട്
- ഞെട്ടിയില്ലാ വട്ടയില
ഉത്തരം : പപ്പടം
- ഞാനവനെ തൊട്ടു
അവനെന്നെ തൊഴുതു
ഉത്തരം : തൊട്ടാവാടി
- ഒറ്റക്കാലൻ ചന്തയ്ക്കു പോയി
ഉത്തരം : കുട
- കാട്ടിലൊരമ്മ കുട ചൂടി നിൽക്കുന്നു
ഉത്തരം : കൂൺ
- ശു ശു രണ്ടൊച്ച
എടുത്തുനോക്കുമ്പോൾ നൂറോട്ട
ഉത്തരം : ദോശ
- മുള്ളുണ്ട് മുരിക്കല്ല
പാലുണ്ട് പശുവല്ല
വാലുണ്ട് വാനരനല്ല
നൂലുണ്ട് പട്ടമല്ല
ഉത്തരം : ചക്ക
- അങ്ങേവീട്ടിലെ മുത്തശ്ശിക്ക്
ഇങ്ങേവീട്ടിൽ മുറ്റമടി
ഉത്തരം : മുളംപട്ടിൽ
- അടി പാറ
നടു വടി
മീതെ കുട
ഉത്തരം : ചേന
- കാടുവെട്ടി പാറ കണ്ടു
പാറ വെട്ടി വെള്ളി കണ്ടു
വെള്ളി വെട്ടി വെള്ളം കണ്ടു
ഉത്തരം : തേങ്ങ
- വെളുത്ത പോലീസിന്
കറുത്ത തൊപ്പി
ഉത്തരം : തീപ്പെട്ടിക്കൊള്ളി
- കറുത്ത പൊലീസിന്
പച്ച തൊപ്പി
ഉത്തരം : പന
- അടയ്ക്കുമുമ്പിൽ പെരുമ്പട
ഉത്തരം : തേനീച്ച
- അടുക്കളക്കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ
ഉത്തരം : അടുപ്പ്
- അട്ടത്തുണ്ടൊരു കുട്ടിച്ചാത്തൻ
അങ്ങോട്ടിങ്ങോട്ടോടുന്നു
ഉത്തരം : എലി
- അട്ടത്തുണ്ടൊരു കൊട്ടത്തേങ്ങ
വെട്ടിമുറിയ്ക്കാനാകില്ല
ഉത്തരം : അമ്പിളിമാമൻ
- അമ്പാട്ടെ പട്ടിക്ക്
മുമ്പോട്ട് വാല്
ഉത്തരം : ചിരവ
- ആനയ്ക്ക് നിൽക്കാൻ നിഴലുണ്ട്
ജീരകം പൊതിയാൻ ഇലയില്ല
ഉത്തരം : പുളിമരം
- കുത്തിയിട്ടാൽ മുളക്കില്ല
വേലിയിൽ പടരും
ഉത്തരം : ചിതൽ
- ആരും തൊടാത്തൊരു ഇറച്ചിക്കഷണം
ഉത്തരം : തീക്കട്ട
- ചെവിപിടിച്ചാൽ പാട്ടുപാടും
ഉത്തരം : റേഡിയോ
- ഒരമ്മ പെറ്റതെല്ലാം തൊപ്പിക്കുട്ടന്മാർ
ഉത്തരം : അടയ്ക്ക
- ആയിരം പോലീസുകാർക്ക് ഒരു ബെൽറ്റ്
ഉത്തരം : ചൂൽ
- കണ്ടാലൊരു വണ്ടി
തൊട്ടാലൊരു ചക്രം
ഉത്തരം : തേരട്ട
- കുത്തുന്ന കാളക്ക് പിന്നിൽ കണ്ണ്
ഉത്തരം : സൂചി
- പൊന്നുതിന്ന് വെള്ളി തുപ്പി
ഉത്തരം : ചക്കച്ചുളയും ചക്കക്കുരുവും
- അകം എല്ലും തോലും
പുറം പൊന്തം പൊന്തം
ഉത്തരം : വൈക്കോൽത്തുറു
- ഇടവഴിയിലൂടെ ഒരു കരിവടിയോടി
ഉത്തരം : പാമ്പ്
- ഇരുട്ടുകാട്ടിൽ കുരുട്ടു പന്നി
ഉത്തരം : പേൻ
- ഒരുമണി നെല്ലോണ്ടറ നിറഞ്ഞു
ഉത്തരം : വിളക്കിലെ പ്രകാശം
- കറിയ്ക്ക് മുമ്പൻ ഇലയ്ക്ക് പിമ്പൻ
ഉത്തരം : കറിവേപ്പില
- കറുത്ത പാറയിൽ വെളുത്ത വേര്
ഉത്തരം : ആനക്കൊമ്പ്
- കാലകത്തിയാൽ തല പിളരും
ഉത്തരം : കത്രിക
- വടിയെടുത്താൽ കാള ഓടും
ഉത്തരം : തോണി
- കിക്കിലുക്കും കിലുകിലുക്കും
ഉത്തരത്തിൽ ചത്തിരിക്കും
ഉത്തരം : താക്കോൽക്കൂട്ടം
- കൂട്ടിത്തിന്നാൻ ഒന്നാംതരം
ഒറ്റയ്ക്കായാൽ ആർക്കും വേണ്ട
ഉത്തരം : ഉപ്പ്
- വരുമ്പോൾ ചുവന്നിട്ട്
പോകുമ്പോൾ കറുത്തിട്ട്
ഉത്തരം : മൺകലം
- തെക്ക് നിന്ന് വന്ന കാളയ്ക്ക്
പള്ളയ്ക്കൊരു കൊമ്പ്
ഉത്തരം : കിണ്ടി
- ഇല്ലത്തമ്മ കുളിച്ചു വരുമ്പോൾ
കുഞ്ഞിക്കിണ്ണം തുള്ളിത്തുള്ളി
ഉത്തരം : അരി തിളയ്ക്കുന്നത്
- അകത്തിരിപ്പോനെ പുറത്തുകാട്ടും കണ്ണാടി
ഉത്തരം : മുഖം
- വീട്ടിലും നിർത്തില്ല നാട്ടിലും നിർത്തില്ല
ഉത്തരം : പേപ്പട്ടി
- പുകതുപ്പുന്ന പാമ്പ്
ഉത്തരം : തീവണ്ടി
- പാതാളം പോലെ വായ്
കോലുപോലെ നാവ്
ഉത്തരം : മണി
- പലകക്കീഴിൽ പച്ചയിറച്ചി
ഉത്തരം : നഖം
- പാടാനറിയാം പറയാനറിയാം
ചെയ്യാനൊന്നുമറിയില്ല
ഉത്തരം : റേഡിയോ
- നാഴിയുരി പാലുകൊണ്ട് നാടാകെ കല്യാണം
ഉത്തരം : നിലാവ്
- നാലുപേരുകൂടി ഒരു വഴിക്ക് പോയി
മടങ്ങിവന്നപ്പോൾ ഒരാൾ മാത്രം
ഉത്തരം : മുറുക്കാൻ
- നിലം കീറി പൊന്നെടുത്തു
ഉത്തരം : മഞ്ഞൾ